Wednesday 30 January 2013

പണം അതാണ്‌ എല്ലാം.

                          മനുഷ്യന്‍ ദൈവത്തെ വിളിക്കുന്നതു പോലും തന്‍റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാവശൃമായത് യാചിക്കാന്‍ വേണ്ടി മാത്രം .അതയാത് പണത്തിന് വേണ്ടി മാത്രം. ഉള്ളതില്‍ തൃപ്തിയോടെ  ജീവിക്കുന്നതിന് അവന് കഴിയുന്നില്ല.

                                           എന്ത് കൊണ്ട് ഇത്രയുഠ ആര്‍ത്തി പണത്തോട് മാത്രം കാണിക്കുന്നു.പണം അവന്‍റെ ആഗ്രഹങ്ങളെ സഫലികരിക്കുന്നു.അത് കൊണ്ട് തന്നെ പണത്തിന് വേണ്ടി കഴിയുന്നത് എന്തുഠ ചെയ്യുന്നു.പണം ഉണ്ടങ്കിലും ഇല്ലാതെയുഠ ജീവിക്കാഠ . പക്ഷേ പണഠ ഉള്ളവന്‍റ തീരുമാനങ്ങള്‍ നടപ്പിലാകുന്നു.സഹമനുഷൃനെ ഏത് തരത്തിലുള്ള ഉപകരണമാക്കി വെണമെങ്കിലും അവന് ഉപയോഗിക്കാഠ അവിടെ ശരിതെറ്റുകള്‍ ഇല്ല  അത് എല്ലാം അവന്‍ തീരുമാനിക്കുന്നതു പോലെ തന്നെ കാര്യങ്ങള്‍ നടക്കുന്നത് .പണം  ഇല്ലത്തവന് പണം ഉള്ളവന്‍റ ഏതു തരത്തിലുള്ള ഉപകരണഠ ആകുന്നതിന് ശേഷി ഉണ്ട് എന്നതിനെ അടിസ്ഥാനമാക്കി മാത്രം അവന്‍ തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നു.ഒന്നിനും കൊള്ളാത്ത മനുഷ്യനെ ആരും സ്വികരിക്കുന്നില്ല അവര്‍ യാചിക്കുന്നു തന്‍റെ നിലനില്‍പിന് വേണ്ടി .

                        പണം സ്വന്തമാക്കാന്‍ ഏതുതരത്തിലുഠ ആയിതീരുന്നതിന് മനുഷ്യന്‍ തയ്യാറാണ് . പണത്തിന് മുന്നില്‍ ജാതിമതങ്ങള്‍ ഇല്ല .മനുഷ്യന്‍റ ഏതു തരത്തിലുള്ള കഴിവുകളെയുഠ പ്രാല്‍സാഹിപിക്കുന്നതിന് ആ കഴിവുകളെ  വിലയ്ക്ക് വാങ്ങുന്നതിനും പണത്തിന് കഴിയും. പണം ഇല്ലാത്തവന് നല്ലബന്ധങ്ങള്‍ ഇല്ല സഹമനുഷ്യന്‍റ സഹതാപം മാത്രം ഉണ്ടായിരിക്കാം .

                       ജഞാനസമ്പാദനത്തിനുഠ പണം.പണം ഇല്ലാതെ ജഞാനവുഠ ഇല്ല .ഗവണ്‍മെന്‍റ്‍കളെ പോലും ഇഷ്ടനുസരണം ഉപയോഗിക്കാന്‍ പണം ഉള്ള വൃക്തികള്‍ക്ക് നിസ്സാരമായികഴിയുന്നു. പണം കൊടുത്ത് ജഞാനഠ നേടി പിന്നീട് ജഞാനത്തെ ഉപയോഗിച്ച് പണം നേടുന്നു.

                                              ജീവിതം എന്നാല്‍ സ്വന്തം താല്പര്യങ്ങള്‍ സഠരക്ഷിക്കുക എന്നതാണ് .പണം ഉണ്ടായിരിക്കുക എന്നാല്‍ സ്വന്തം താല്പര്യങ്ങള്‍ സഠരക്ഷിക്കപെടുഠ എന്നാണ് അര്‍ത്ഥം.കുടുംബ ബന്ധങ്ങള്‍ പോലും പണത്തെ ആശ്രയിച്ച് മാത്രമേ നിലനില്‍ക്കുന്നുള്ളു .

                പണം അതാണ് എല്ലാം....... പണം ഇല്ലാത്തവന്‍ പിണഠ ..............?????????

Monday 28 January 2013

കുട്ടികളുടെ കഴുത്തില്‍ ഡെയ്ഞ്ചര്‍ ബോര്‍ഡോ

28-01-2013-ലെ മാതൃഭൂമി പത്രത്തിലെ 4 മത്തെ പേജിലെ കെ.പി.രാമനുണ്ണി  എഴുതിയ കുട്ടികളുടെ കഴുത്തില്‍ ഡെയ്ഞ്ചര്‍ ബോര്‍ഡോ.എന്ന ലേഖനം വായിക്കുക.

                                          ഡല്‍ഹിയില്‍ ബസ്സില്‍ വെച്ച് ബലാത്സംഗത്തിന് വിധേയമായ  പെണ്‍കുട്ടിയെ ഏറ്റവും പൈശാചികമായി ആക്രമിച്ചത് ഒരു 17 വയസ്സുകാരനായിരുന്നു എന്നത് ശ്രദ്ധേയമായ വസ്തുതയാണ്‌ എങ്ങനെ ഒരു കൌമാരക്കാരന്‍ കുട്ടിക്ക് സ്വന്തം ചേച്ചിയെപോലുള്ളവള്ളോട് ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞു.കുറച്ചു വര്‍ഷഠ മുന്‍പ് തന്നെ വെളിച്ചം കാണിച്ച കരുണൃകവാടത്തെ കമ്പിപാരവെച്ച് കുത്തികുഴിക്കാന്‍ കഴിഞ്ഞു.മാതപിതാക്കളില്‍ നിന്നും.സ്വന്തക്കാരില്‍ നിന്നും.ബന്ധക്കാരില്‍ നിന്നും ലാളനകളുടെ സ്പര്‍ശലേശം പോലും കിട്ടാതെ വളര്‍ന്ന പ്ലാസ്റ്റിക് പടപ് തന്നെയായിരിക്കും അവന്‍ .

                              തങ്ങള്‍ക്ക് അമൃതതുല്യമാകുന്ന മുതിര്‍ന്നവരുടെ വാക്കുകളുഠ.സ്പര്‍ശനങ്ങളുഠ ലൈംഗികോദേശൃത്തോടെയാണോ എന്ന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് കഴിയുകയില്ല അതിനാല്‍‌  എല്ലറ്റിനെയും പേടിക്കുക.എല്ലാവരെയും വെറുക്കുക.എല്ലറ്റിനെയും തിരസ്ക്കരിക്കുക എന്നതായിരിക്കും അവര്‍ക്ക് സ്വീകരിക്കാവുന്ന പെരുമാറ്റ മാതൃക.

                        അതോടെ സഹസ്രാബ്ദങ്ങളായി മാനവസംസ്കൃതി മനുഷ്യക്കുഞ്ഞുങ്ങളിലേക്ക് നീട്ടികൊടുക്കുന്ന സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും മൃദുലതനധുക്കളായിരിക്കുഠ ഒറ്റയടിക്ക് തകര്‍ക്കപെടുന്നത്.കെ.പി.രാമനുണ്ണി.........

           ശരിയായി ചിന്തിക്കുകയും ജനത്തിന് ഗുണപരമാകുന്ന തരത്തില്‍ എഴുതുകയും ചെയ്യുന്ന ഗുരുക്കന്‍മാര്‍ മലയാളത്തില്‍ ഉള്ളതില്‍ അഭിമാനിക്കുന്നു അവരെ ബഹുമാനിക്കുന്നു.കുറെ പൈങ്കിളീ പാട്ടുകളുഠ നോവലുകളുഠ കഥകളും എഴുതി മഹജഞാനികള്‍ എന്ന് ഭാവത്തോടെ തുടരുന്ന പ്രശസതരായ എഴുതുകാര്‍ മലയാളത്തില്‍ ശീതികരിച്ച അറകളില്‍ തുടരുന്നു .ഇവരുടെ എഴുതുകള്‍ വായിക്കുബോള്‍ സമയം നഷ്ടപ്പെടുന്നു. വെറ ഗുണം ഒന്നും ഇല്ല .

Saturday 26 January 2013

വീണ്ടുഠ ജനത്തിന്‍റ ദിവസം

                                       സാമ്പത്തിക വളര്‍ച്ചയുടെ നേട്ടഠ സമൂഹത്തിന്‍റ മേല്‍തട്ടിലുള  ചിലരുടെ മാത്രം കുത്തകയന്ന് രാഷ്ട്രപതി. ഇല്ലായമയുഠ പട്ടിണിയുഠ ഇല്ലാതാക്കന്‍ വേണ്ടിയായിരിക്കണഠ സമ്പത്ത് ഉണ്ടാകേണ്ടത്.വിപണിയിലധിഷ്ടീതമായ സാമ്പത്തിക സ്ഥിതിയുടെ പ്രശ്നങ്ങളെകുറിച്ച്  സാമ്പത്തിക വളര്‍ച്ചയിലും നമ്മള്‍ ബോധവാന്‍മാര്‍ ആയിരിക്കണഠ . സാമൂഹിക ഉത്തരവാദിത്വമില്ലാത്ത വളര്‍ച്ചയുടെ കെണിയിലാണ് വന്‍കിട രാഷ്ട്രീങ്ങള്‍ .ഇന്ത്യ ഈ കെണി ഒഴിവാക്കണഠ. നമ്മുടെ നയത്തിന്‍റ ഫലം ഗ്രാമങ്ങളിലും കൃഷിയിടങ്ങള്ളിലും സ്കൂളുകള്ളിലും ആശുപത്രികളിലും പ്രതിഫലിക്കണഠ .

                                       അടിയന്തിരമായി പ്രവര്‍ത്തിച്ചിലെങ്കില്‍ നക്സലൈറ്റ് മേഖലകളെന്ന് മുദ്രകുത്തപ്പെട്ട ഇടങ്ങള്‍ സ്ഫോടനാതമകമാകുമെന്ന് രാഷ്ട്രപതി.വിദ്യാഭ്യാസ മേഖലയിലാണ് കൂടുതല്‍ നിക്ഷേപം ആവശ്യമായിട്ടുള്ളത്  സമൂഹത്തിന്‍റെ താഴെത്തട്ടിലുള്ള വര്‍ക്ക് വളരുന്നതിനുളള ചവിട്ട് പടി വിദ്യാഭ്യാസമാണെന്ന്‌ പറഞ്ഞു. യുവാക്കള്‍ അവരാണ് മാറ്റത്തിന്‍റെ മുന്നണിപ്പോരാളികള്‍ . ഭാവി അവരുടെ കൈകളിലാണ്.എന്നാല്‍ നിലനിലപ്  സംബന്ധിച്ച് സഠശയങ്ങളില്‍ ആണ് അവര്‍ രാഷ്ട്രപതി ഒര്‍മ്മിപ്പിച്ചു .

                               എല്ലാം നല്ല ആശയങ്ങള്‍ തന്നെ .പക്ഷേ ഒര്‍മ്മിപ്പിക്കുന്നത്  വാചകങ്ങള്‍ എന്തിന് വേണ്ടി .പല പ്രധാന അധികാര  കേന്ദ്രങ്ങളിലും ഇദ്ദേഹം ഭരണം നടത്തിയിട്ടുണ്ട് അന്ന് ഒക്കെ ഈ മഹത്തയ ആശയങ്ങള്‍ മറന്ന് പോയോ .അല്ലങ്കില്‍  ഇനിയും ഈ പറഞ്ഞത് പ്രാവര്‍ത്തികമാക്കുന്നതിന് വേണ്ടി നിലപാട്‌ എടുക്കാന്‍ കഴിയിലെ .അതോ ഇത് ഒക്കെ വര്‍ഷം തോറും ഉള്ള വെറും ആഘോഷം പൊലുള്ള ചടങ്ങുകള്‍ മാത്രം ആണോ വെറ് ഇതില്‍ നിന്നും ഒന്നും പ്രാതീക്ഷിക്കണ്ട് എന്നാണോ അര്‍ത്ഥമാക്കുന്നത്.

                            അതോ വളരുന്ന് സമ്പന്ന വര്‍ഗ്ഗത്തിന്‍റെ് ശക്തിയെ നേരിടുന്നതിനുള്ള ശേഷി ഭരണകൂടങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്നാണോ അര്‍ത്ഥമാക്കുന്നത്.സധാരണക്കരന്‍റെ കൈയില്‍ ഉള്ളതിനെ പൊലുഠ  എടുത്ത്  സമ്പന്നന് കൊടുക്കാന്‍ വേണ്ടി മാത്രം ആണോ ഈ സന്നഹങ്ങള്‍ എല്ലാം പ്രാവര്‍ത്തിപിക്കുന്നത് .വിലക്കയറ്റഠ  . തൊഴില്‍ ഇല്ലയ്മ . മോഷണം . തീവ്രവാദം........................?
                    ഒരു സധാരണക്കാരനായ എനിക്ക്‌ രാഷ്ട്രപതിയുടെ ഈ ഒര്‍മ്മപെടുത്തലുകള്‍ ആര്‍ക്ക് വേണ്ടി എന്ന് മനസ്സിലാകുന്നില്ല. സമ്പന്ന വര്‍ഗ്ഗത്തെ നിയന്ത്രിക്കാന്‍ കഴിയുന്നിലങ്കില്‍  എന്തിനാണ് ഒരു ഭരണകൂടം.........?

                                       

                                             

Wednesday 23 January 2013

തോന്നലുകള്‍

മനസ്സില്‍ തോന്നുന്നത് എഴുതുകയോ പറയുകയോ  ചെയ്യാമെന്നത് അല്ലാതെ ജീവിത ഗതികള്‍ എങ്ങനെ ഒരു വ്യക്തതയും ഇല്ല .
                                                       
                                                                 വളരെ അല്‍ഭുതവുഠ  ശാന്തതയും നിറഞ്ഞ മനോഹാരിത ചുറ്റിലും ഉണ്ട് . ഈ നിമിഷം സ്വയം തോന്നുന്ന ചിന്തകളും  അതിലുടെ വരുന്ന ഭാവങ്ങളും . പിന്നെ മറ്റൊരു ചുറ്റുപാടില്‍ ആയിരിക്കുന്ന അവസ്ഥയും  അപ്പോഴത്തെ നിസ്സഹായതയുഠ. ചിന്തകളും ഭാവങ്ങളും.  എല്ലാം നിശബ്ദതയക്ക്  മുന്നിലെ കോമാളിത്തരങ്ങള്‍. മഹാജഞാനിയുടെ ഉപകരണഠ.




                                       അങ്ങനെ വളരെ സുക്ഷ്മത നിറഞ്ഞതാണ് ഒരോന്നും.ഏങ്കിലും സ്വയം കേമന്‍ എന്ന് കരുതുന്നു.പരിചിതരുടെ കുട്ടവും. നിലവിളിയും.ഒരു കഥ തീര്‍ന്നു.പിന്നെയും ഇവിടെ ഒരോന്നും തുടരുന്നു...................?

Sunday 20 January 2013

മത്സരമാണ്‌ ജീവിതം വിജയിക്കുന്നവര്‍ ഭാഗൃവാന്‍മാര്‍ എഞന്നാല്‍‌ ഭൂമിയിലെ സ്വാര്‍ഗരാജൃഠ നിങ്ങളുടെതാകുന്നു.

ഒരു യാചകനിലുഠ മാനേജ്മെന്‍റെ് വിദ്ധഗ്ദന്‍റ് തിരിച്ചറിവുണ്ട്. അവര്‍ യാചിക്കാന്‍ തിരഞ്ഞെടുക്കുന്ന പ്രാദേശഠ. എവിടെ ഇരുന്നാല്‍‌ ശ്രദ്ധ് കിടുഠ കുടുതല്‍‌ രുപ കിട്ടുന്നതിന് ഏതു തരത്തില്‍ ആയിരിക്കണഠ . ഏത് തരത്തിലുള്ള  ശബ്ദം പുറപെടുവിച്ചു കൊണ്ട് യാചിക്കണം. തന്‍റെ കുടെയുള്ള വര്‍ എത്തുന്നതിന് മുന്‍പ് പ്രധാന സ്തലം പിടിക്കണഠ തുടങ്ങിയുള്ള അറിവോടെ മത്സര രഠഗത്ത് അവര്‍ തുടരുന്നു.
                                                       
                                                   അത് പൊലെ തൊഴിലാളികള്‍ . സര്‍ക്കാര്‍ ജോലിക്കാര്‍ .വിദ്യാര്‍ത്ഥികള്‍ . ഡോക്ടര്‍മാര്‍. .അദ്ധ്യാപകര്‍ .സാഹിത്യകാരന്‍മാര്‍ .അയല്‍വാസികള്‍. വ്യപാരി വ്യവസായികള്‍.  ഉല്പാദകരുഠ ഉപഭോക്താക്കളുഠ .പത്രമാധ്യമങ്ങള്‍ . അഭിനയരഠഗത്ത്.സമ്പന്നര്‍ തമ്മില്‍ . ശാസ്ത്രകാരന്‍മാര്‍ തമ്മില്‍. .രഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍. ജാതിമതങ്ങള്‍ തമ്മില്‍ മത നേതാക്കള്‍ തമ്മില്‍  രാഷ്ട്രീയ പ്രവര്‍ത്തകര്‍ തമ്മില്‍.  സേനകള്‍ രാജ്യങ്ങള്‍ തുടങ്ങി .............മനുഷ്യന്‍ ഇടപെടുന്ന എല്ലാ മേഖലയിലുഠ മത്സരം നടക്കുന്നു.

                                    ഇതില്‍ വിജയിക്കുന്നത് നൂനപക്ഷവുഠ .തോല്‍ക്കുന്നത് ഭൂരിപക്ഷവും .മത്സരത്തില്‍ പങ്കെടുക്കാതെ ജീവിക്കാനുഠ താല്‍പ്പര്യങ്ങള്‍ സഠരക്ഷിക്കാനുഠ കഴിയില്ല എന്നത് ഒരു വസ്തുതയാണ്‌ . ഞാന്‍ ഒന്നിലും പങ്കെടുക്കില്ല എന്ന് പറഞ്ഞു പിന്‍മാറുന്നവന്‍ മരിക്കുന്നതിന് തുല്യമായി ജീവിക്കേണ്ടി വരുന്നു ...................

                                   എല്ലാ മേഘലകളില്‍ നിന്നുള്ള വിജയിച്ചു കഴിഞ്ഞവര്‍ ആണ്‌ പത്രമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് .വിജയിച്ചവര്‍ക്ക് ആ വിജയം നിലനില്‍ക്കുന്നതിന് പിന്നെയുഠ സൂത്രങ്ങള്‍ ആവിഷ്കരിച്ച് നടപിലാക്കി വിജയിക്കുന്നവര്‍ക്ക് മാത്രമേ പിന്നെയും അത് പൊലെ തുടരാന്‍ കഴിയുന്നുള്ളൂ....

          വിജയിയെ താഴെയിടാന്‍ രണ്ടാം സഥാനക്കാരനുഠ പരിശ്രമം നടത്തുന്നു .ഇതിനെയുഠ വിജയിച്ചവന്‍ അതിജീവിക്കണം .വിജയ ലഹരി അറിഞ്ഞവന് എങ്ങനെ താഴെ എത്താന്‍ കഴിയും .താഴെക്കിടയില്‍ മരിച്ചതിന് ഒപ്പഠ ജീവിക്കുന്നവരെ  അവന്‍ അറിയുന്നു. അവര്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്ന് വിജയ രഥത്തില്‍ ഇരുന്നു പറയുന്നുമുണ്ട്. മാധ്യമങ്ങളുടെ മുന്നില്‍ ചിലപ്പോള്‍ ദാനധര്‍മ്മങ്ങളും നടത്തിക്കള്ളയും. മത്സര വിജയങ്ങള്‍ക്ക് കാലം കുറവായിരിക്കും. തോല്‍വികള്‍ക്ക് കാലം കൂടുതലുഠ. വിജയിച്ച സാഹിത്യകാരനും  മഹജ്ഞാനി എന്ന് ഭാവിക്കുന്നു .ഇയാള്‍ എഴുതിയ പേപ്പര്‍  പരാജിതന്‍ കുട്ടിയുടെ മലഠ ദൂരെ മാറ്റാന്‍ ഉപയോഗിക്കുന്നു ....

                 മത്സര മാണ്‌ ജീവിതം . അതില്‍ വിജയിക്കുന്നവര്‍ ഭാഗൃവാന്‍മാര്‍  എന്ധന്നാല്‍  ഭൂമിയിലെ സ്വര്‍ഗഠ നിങ്ങളുടെതാകുന്നു. പരാജയപ്പെടുന്നവര്‍ ഭാഗൃവാന്‍മാര്‍ എന്ധന്നാല്‍ ഭൂമിയിലെ നരകം നിങ്ങള്ളുടെതാകുന്നു.........

                       

Tuesday 15 January 2013

ഭൂപരിഷ്ക്കരണം

അശക്തന്‍റെ് മേല്‍ ശക്തന്‍ നേടിയ വിജയമാണ്  കാലകാലങ്ങളില്‍ .വളര്‍ന്ന്. നാട്ടുപ്രമാണിയിലൂടെ പ്രാദേശീയ . നാട്ടുരാജക്കന്‍മാരീലൂടെ  രാജഭരണത്തില്‍‌ എത്തിയത്.ശക്തി കൊണ്ട് നേടിയത്   ജനകീയ ജനാധിപത്യം വന്നിടുഠ. തലമുറകളിലൂടെ ഭൂസ്വത്തക്കള്‍. നിയമ ബലം കൂടി നേടി കൊണ്ട് ഇന്നുഠ നിലനിറുത്തി പൊകുന്നു. ചില പ്രാമാണികള്‍ മാത്രം. ഭൂസ്വത്ത് മറ്റുള്ളവര്‍ക്ക്  വീറ്റ് ധൂര്‍ത്താടിച്ചു ..1947 ന്. മുന്‍പ് ഉണ്ടായിരുന്ന് സ്വത്തൂക്കള്‍.11 1947-111ന് ശേഷവും നിലനിറുത്താന്‍ ഭൂഉടമകള്‍ക്ക് കഴിഞ്ഞു  രാജഭരണം നടത്തിയിരുന്ന വരും.ജനാധിപത്യം വന്നപോള്‍ നിലനില്‍പ്പിലതെ പരിതിയില്‍ കൂടുതല്‍ സ്വത്തുക്കള്‍ സ്വന്തം ശേഖരത്തില്‍ സുക്ഷിച്ച് കൊണ്ട് രാജഭരണം ഒഴിഞ്ഞു .മാനസിക മായും ശരീരീകമായുഠ ശക്തി കുറഞ്ഞവര്‍  അന്നുഠ ഇന്നുഠ അവഗണിക്ക് പെടുന്നു. ചേരികളിലും .റോഡ് സൈഡിലും ജീവിക്കുന്നു. നല്ല പ്രദേശങ്ങള്‍ എല്ലാം ശക്തന്‍ സ്വന്തമാക്കിയത് തലമുറകളിലുട് നില നില്‍ക്കുന്നു .ഭൂമിയില്‍ ജനിക്കുന്ന് മനുഷ്യന്‍ ഉള്‍പ്പെടെ എല്ലാറ്റിന്‍റെയുഠ ജന്‍‌മവകാശമാണ് താമസിക്കുന്നതിന് പാര്‍പ്പിട നിര്‍മ്മാണത്തിന് സഞ്ചാരത്തിന് തൊഴില്‍ ചേയുന്നതിന് ഭക്ഷണം തേടുന്നതിന്  ഉള്ള സ്വാതന്ത്ര്യം. പക്ഷേ ഇന്ന് മറ്റ് പലതിന്‍റെയുഠ ഔദാര്യം കൊണ്ട് നേടെണ്ട  ഒന്നായി മാറിയിരിക്കുന്നു .കേരളത്തില്‍ 1970-ല്‍ നിലവില്‍ വന്ന കുടികിടപ്പവകാശമായി 3മുതല്‍1010 1111 12310 10സെന്റ്‌ ഭൂമി പതിച്ച് നല്‍കിയതുഠ .ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്ക് മിച്ചഭൂമി പതിച്ച് നല്കാന്‍ വൃവസ്ത ഉണ്ടാക്കിയതുഠ  അന്നത്തെ സാഹചരൃത്തില്‍ വലിയ സഠഭവങ്ങള്‍ ആണ്‌ . ജന്‍മിമാര്‍ക്ക് ഒന്നും വലുതായി നഷ്ടപ്പെട്ടില എന്നതാണ് ശരി.ഭൂപരിതി നിശ്ചയിച്ചപോള്‍ ബന്ധുജനങ്ങളുടെ പേരില്‍ ഭൂമി കൈമാറി കമൂണിസ്റ്റ്കള്‍ പൊലും മാതൃക കാട്ടി .കാര്യങ്ങള്‍ ഇന്നുഠ ശക്തന്‍റെ തിരുമാനം പൊലെ തുടരുന്നു . ഇന്ത്യയിലെ മറ്റു സഠസഥാനങ്ങളിലെ കഥ തുടരുന്നു എല്ലാം മായജാലഠ . വെറ് ഒന്നും ചെയ്യാനുഠ കഴിയുന്നില . കഴിയുന്നത് ഇതുവരെ.

Saturday 12 January 2013

മതങ്ങള്‍

ഇവിടെ ഇന്ന് നിലനില്ക്കുന്ന. എല്ലാ മതങ്ങളിലെ യുഠ. പൂര്‍വികന്മാര്‍... അവരുടെ .ജീവിതകാലങ്ങളില്‍‌ അവര്‍ തങ്ങളുടെ ചുടുപാടില്‍ കണ്ടാതില്‍‌ നിന്നും കേട്ടതില്‍‌ നിന്നും. അറിഞ്ഞ തില്‍‌ നിന്നും.അവരില്‍ രൂപംപ്രാപിച്ച . ചിട്ടപ്പെടുത്തിയ. ചിന്ധകള്‍ അവരുടെ അഭിപ്രായങ്ങള്‍..  സംസക്കാരവുഠ ചരിത്രങ്ങളുഠ ആണ്. ഓരോ മതത്തിന്‍റെയുഠ അടിസ്ഥാന.പ്രമാണങ്ങള്‍............ ...പൂര്‍വികരുടെ നിരിക്ഷണങ്ങള്‍ശരിയന്നോ. തെററയന്നോ പറയുന്നില.പൂര്‍വികരുടെ നിരിക്ഷണങ്ങളില്‍‌ നിന്ന് മാറി ഇതാണ് ശരി എന്ന് പറയുവാന്‍ തക്കവിധത്തിലുള്ള പുതിയ ഒരു മതം എല്ലാത്തരം മനുഷ്യനുഠ ഒരു പോലെ അഠഗീകരീക്കുന്നത് രുപപെടുത്തുന്നതിന് ശേഷം വന്ന തലമുറയ്ക്ക് കഴിയുന്നില. എന്നത് ഒരു വസ്തുത തന്നെ. ആ മതങ്ങളെ മുറകെ പിടിച്ച് ഇവിടെ ഇന്നുഠ അനേകഠ ആളുകള്‍ ജീവിക്കുന്നു.അനേകം ആളുകള്‍ ഉപജീവനം നടത്തി ജീവിക്കുന്നു .മതങ്ങള്‍ മനുഷ്യനെ    നല്ല വഴിയില്‍ നടക്കാന്‍ ഉപദേശിക്കുന്നു .ഇത് പഠിക്കുന്ന മനുഷ്യന്‍ തന്നെ ലഹളയും തീവ്രവാദവുഠ മോഷണവുഠ അഴിമതിയും വൃഭിചാരവും ബലാത്സംഗവും അങ്ങനെ ഒരോന്നും ചെയുന്നതുഠ . മതനീരക്ഷണങ്ങള്‍ വെറും അഭിപ്രായങ്ങളായി നിലകൊള്ളുന്നു  പ്രായോഗിക ജീവിതത്തില്‍‌ അവയ്ക്ക് പ്രാസക്തി നഷ്ടപ്പെടുന്നു വിശക്കുന്നവന്‍റെ് മുന്നില്‍ വചനങ്ങള്‍ക്ക് പ്രാസക്തി ഇല്ല .അവന് ഭക്ഷണം ആണ്‌ പ്രധാനഠ. അതാതു കാലഘട്ടത്തിലെ സഠസ്ക്കാരങ്ങളുമായി ഇണങ്ങിചെര്‍ന്ന മനുഷ്യന്‍ ജിവിക്കുന്നു.ജീവിത സാഹചരൃങ്ങള്‍ ആണ് ഓരോ തലത്തില്‍ ഓരോ മനുഷ്യനെയുഠ എത്തിക്കുന്നത്. ഇനി എനധു സഠഭവിക്കുഠ എന്ന് വൃക്തമാക്കുന്നതിനെ മതങ്ങള്‍ക്ക് പരിമിതിയുണ്ട് .ആര്‍ക്കും എനധു  അഭിപ്രായവും ഏതു വിഷയതെപ ററീയുഠ അറിയുന്നത് പെലെ പറയാം. പക്ഷേ സഹമനുഷ്യന്  ദോഷം ഉണ്ടാകരുത് എന്ന് മാത്രം. ഈ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോഴുഠ വായിക്കുബോഴുഠ സമയം പെകുന്നു അത് തന്നെ മിച്ചം.വെറ് എനധാണ് ഉള്ളത്. 

Friday 11 January 2013

ജിവിതം



അറിയാതെ ജനിക്കുന്നു. ജനിക്കുന്ന സാഹചര്യങ്ങളില്‍ ജിവിക്കുന്നു ജിവിക്കുന്ന സാഹചര്യങ്ങളില്‍ നിന്നും. കാണുന്നത്. കേള്‍ക്കുന്നത്.പഠിക്കുന്നത് അറിയുന്നത് .രുചിക്കുന്നതുഠ. മാത്രമേ. ബോധത്തില്‍.. ഉണ്ടാകുന്നുള്ളു. തുടരുന്ന നിമിഷങ്ങളില്‍‌ ആയിരിക്കുബോഴുഠ .അടുത്ത നിമിഷങ്ങളില്‍‌.. എഞാണ് സംഭവിക്കുഠ .എന്നതിന്ന കുറിച്ച് .വൃക്തമായ ധാരണ ഇല്ലാതെ .തുടരുന്ന ഒന്നാണ്  ജീവിതം.